കൽപറ്റ: കള്ളവോട്ട് വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സ ി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട് പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലും കാസര്‍കോടും വ്യാപകമായി നടന്ന കള്ളവോട്ടിെൻറയും ആള് മാറാട്ടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. പതിറ്റാണ്ടുകളായി മലബാറില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കുന്നതു പിണറായിയും കോടിയേരിയും ഇവര്‍ക്ക് ഇടത്തും വലത്തും നില്‍ക്കുന്ന സി.പി.എം നേതാക്കളുമാണ്.
കേരളത്തില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനാധിപത്യ സംവിധാനം താളംതെറ്റിക്കാനും സി.പി.എം ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് നടത്തിയത്. യു.ഡി.എഫിന് ലഭിക്കേണ്ട അനേകം വോട്ടുകള്‍ അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത് ഇതിനുദാഹരണമാണ്. വയനാട് മണ്ഡലത്തിലും ആയിരക്കണക്കിനു വോട്ടുകള്‍ പട്ടികക്കു പുറത്തായി. കൂടുതല്‍ ഒഴിവായത് ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങളിൽപെട്ട വോട്ടര്‍മാരാണ്. കരടുപട്ടികയിലെ പേരുകള്‍ കൂട്ടത്തോടെ വെട്ടിയതിനു കാരണം സര്‍ക്കാര്‍ വിശദീകരിക്കണം.
പ്രശ്‌നബൂത്തുകളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ-വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയാറാകണം. പരിശോധനയുണ്ടായാല്‍ മലബാറില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നിറഞ്ഞതായിരുന്നുവെന്നു ബോധ്യപ്പെടും. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം ആവര്‍ത്തിക്കാതിരിക്കുന്നതിന് കമീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.