തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അഞ്ചുതവണ സ്വര്‍ണം കടത്താനുപയോഗിച്ച ബാഗുകൾ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തിനെ ചോദ്യം ചെയ്തതിനിടെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിവിധയിടങ്ങളില്‍ പരിശോധന നടന്നത്.
സ്വര്‍ണം കടത്താനുപയോഗിച്ച ബാഗുകള്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളിലുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാൽ, വിശദാംശങ്ങൾ വ്യക്തമാക്കാൻ കസ്റ്റംസ് വൃത്തങ്ങൾ തയാറായില്ല. കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടിലും കസ്റ്റംസ് പരിശോധന നടന്നു. മുമ്പും ഇയാൾ സ്വർണക്കടത്ത് നടത്തിയെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു പരിശോധന. ഇവിടെനിന്ന് സ്വർണം കടത്താൻ ശ്രമിച്ച ബാഗ് കണ്ടെടുത്തതായി വിവരമുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജെന്ന വ്യാജേനയാണ് സ്വര്‍ണം കടത്തിയിരുന്നത്. സാധാരണ ഇത്തരം ബാഗേജുകള്‍ വന്നാല്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞയുടന്‍ ഔദ്യോഗിക വാഹനത്തില്‍ കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. അവിടെെവച്ച് മാത്രമേ ബാഗേജ് പൊളിച്ചുനോക്കാന് പാടുള്ളൂ. എന്നാല്‍, സരിത്തും സംഘവും ബാഗേജുകള്‍ കോണ്‍സുലേറ്റില്‍ എത്തുന്നതിനുമുമ്പ് പൊളിച്ച് സ്വര്‍ണം പുറത്തെടുത്തശേഷം ബാഗുകള്‍ ഉപേക്ഷിക്കുമായിരുന്നെന്നാണ് മൊഴി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.