ആലുവ: കട്ടേപ്പാടത്ത് നെല്‍കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടി ഇരണ്ടകള്‍ നശിപ്പിച്ചു. 25 ഏക്കറിലേക്കായി 600 കിലോഗ്ര ാം നെല്‍വിത്താണ് ഇതിന് ഉപയോഗിച്ചത്. ഞാറ്റടിയുടെ പകുതിയിലേറെ ഭാഗവും ഇരണ്ടകളും ദേശാടനപക്ഷികളും തിന്നു നശിപ്പിച്ചു.
അടയാളത്തിന്‍റെ നേതൃത്വത്തില്‍ കട്ടേപ്പാടത്തും ചവര്‍പ്പാടത്തുമായി നൂറ് ഏക്കറോളം നെല്‍കൃഷിയാണ് നടത്തിയിരുന്നത്. എന്നാല്‍, വെള്ളക്കെട്ട് മൂലം കട്ടേപ്പാടത്തെ കൃഷി നഷ്ടത്തിലാവുകയായിരുന്നു. അതിനിടയിലാണ് അടുത്ത കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടിയും നശിപ്പിക്കപ്പെട്ടത്. ഇത് തുടര്‍ച്ചയായ നഷ്ടത്തിനിടയാക്കുമെന്ന് അടയാളം പ്രസിഡന്‍റ് അന്‍സാര്‍ പറഞ്ഞു.
ചൂട് കൂടുന്നതോടെ വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് നിരവധി പക്ഷികളാണ് പറന്നെത്തുന്നത്. ഇവര്‍ കൃഷിയുടെ അന്തകരാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.