തിരുവനന്തപുരം: അപേക്ഷ നൽകി 30 ദിവസത്തിനകം വ്യവസായ സംരംഭങ്ങൾക്ക് 14 ഏജൻസികളുടെ അ നുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ് കിൽ കൽപിത അനുമതി ലഭിച്ചതായി കണക്കാക്കും. നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തുന് ന വകുപ്പായിരിക്കും കൽപിത ലൈസൻസിന് ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങൾ ആരംഭിക്കുന്നതിന് പൊതുഅപേക്ഷ രീതിയും നിലവിൽ വരും. കെ.എസ്.െഎ.ഡി.സിക്ക് കീഴിൽ ആരംഭിച്ച കേരള സിംഗിൾ വിൻഡോ ഇൻറർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരൻറ് ക്ലിയറൻസ് (കെ-സ്വിഫ്റ്റ്) സംവിധാനം വഴിയാണ് ഏകജാലക അപേക്ഷ രീതി നടപ്പാക്കുന്നത്. 2018ലെ കേരള നിക്ഷേപ പ്രോത്സാഹന, സൗകര്യമൊരുക്കൽ നിയമത്തിലൂടെ ഏഴ് നിയമം ഭേദഗതി ചെയ്തതായും മന്ത്രി അറിയിച്ചു.
ഇതിനനുസൃതമായി 10 ചട്ടങ്ങൾ പരിഷ്കരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് സംരംഭകർക്കായി ഒാൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. അപേക്ഷ ഒാൺലൈനായി നൽകാൻ സൗകര്യവും ഇതിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
നടപടികൾ ലഘൂകരിക്കുന്നതിനെക്കുറിച്ച ബോധവത്കരണത്തിന് ‘അസെൻഡ് 2019’ ഫെബ്രുവരി 11ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.