കൊച്ചി: എറണാകുളത്ത് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനെതിരെ ലാത്തിച്ചാർജ് നടത്തിയതിൽ അന്വേഷണത്തിന് ഉത്തരവ്. പൊലീസ് നടപടിക്കെതിരെ അതൃപ്തി അറിയിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വൈപ്പിൻ ഗവ. കോളജിലെ എസ്.എഫ്.ഐ-എ.ഐ.വൈ.എഫ് സംഘർഷത്തിൽ പൊലീസ് പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു സി.പി.ഐ മാർച്ച്. ഞാറക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയുടെ കൈയൊടിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.