കൊച്ചി: ബാങ്ക് മാനേജറെ മർദിച്ച കേസിൽ വനിത പൊലീസ് ബറ്റാലിയൻ കമാൻഡൻറ് നിശാന്തി നിക്കെതിരായ അന്വേഷണം കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) മരവിപ്പിച്ചു. പു തിയ അന്വേഷണം തെൻറ ഔദ്യോഗികഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് നിശാന്തിനി നൽകിയ ഹരജ ിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഹരജി തീർപ്പാകുംവരെ അന്വേഷണം പാടില്ലെന്ന് സി.എ.ടി വ്യക്തമാക്കി.
തൊടുപുഴയിൽ അസി. പൊലീസ് സൂപ്രണ്ടായിരിക്കെ മറ്റു പൊലീസുകാർക്കൊപ്പം യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ നിശാന്തിനി മർദിച്ചെന്നാണ് കേസ്. 2011 ജൂലൈയിൽ നടന്ന സംഭവം എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷിച്ചത്. നിശാന്തിനിക്കെതിരായ ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ റിപ്പോർട്ട്. ഇത് റദ്ദാക്കിയ സർക്കാർ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഓൾ ഇന്ത്യ സർവിസ് ചട്ടമനുസരിച്ച് ഒരേ കുറ്റത്തിന് ഒരാൾക്കെതിരെ രണ്ടാം തവണയും അന്വേഷണം നടത്താനാവില്ലെന്നാണ് ഹരജിക്കാരിയുടെ വാദം. എന്നാൽ, ഹരജിക്കാരിക്കെതിരായ ആരോപണം ഗുരുതരമാണെന്നും എ.ഡി.ജി.പിയുടെ അന്വേഷണം മതിയായതല്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.