ആളൂര്‍: ആളൂരില്‍ വയോധികന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസ്സുകാരായ രണ്ടു പ്രതികള്‍ അറസ്റ്റിലായി. ആളൂര്‍ കദളിച്ചിറ ഇല്ലത്തുപറമ്പില്‍ മുഹമ്മദ് ജാസിക് (21 വയസ്സ്) ഊരകം എടപ്പാട്ട് വീട്ടില്‍ അഡലിന്‍ (21 വയസ്സ്) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി.ജി പൂങ്കുഴലി ഐ.പി.എസിന്റെ|. നേതൃത്യത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി സിബില്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ആളൂര്‍ അണ്ടിക്കമ്പനിക്കു സമീപം ഒറ്റക്കു താമസിക്കുന്ന ഐക്കനാടന്‍ രാമകൃഷ്ണനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആദ്യം സ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും സംശയം തോന്നിയ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു.രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു.
മുഹമ്മദ് ജാസിക്കിനെ വ്യാഴായ്ചയും അഡ്‌ലിനെ വെള്ളിയാഴ്ച ഊരകത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. കഞ്ചാവിനും മദ്യത്തിനും അടിമയാണ് ഒന്നാം പ്രതി മുഹമ്മദ് ജാസിക്. ചൊവാഴ്ച ഇരിങ്ങാലക്കുടയിലെത്തിയ അഡ്‌ലിനെ ജാസിക് ബൈക്കില്‍ കയറ്റി ബിവറേജില്‍ നിന്നു മദ്യം വാങ്ങി ആളൂരിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിച്ചെത്തി രാമകൃഷ്ണന്റെ വീടിനു മുന്‍പില്‍ വന്നു നില്‍ക്കുന്നതു കണ്ട് ചോദ്യം ചെയ്ത രാമകൃഷ്ണനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ജാസിക്കാണ് രാമകൃഷ്ണനെ ആദ്യം ആക്രമിച്ചത് പ്രാണരക്ഷാര്‍ത്ഥം അകത്തേക്കോടിയ ഇയാളെ പുറകെയെത്തിയ പ്രതികള്‍ ചവിട്ടിയും ഇടിച്ചും മാരകമായി പരുക്കേല്‍പിച്ചു. തുടര്‍ന്നു രക്ഷപ്പെട്ട ഇവര്‍ രണ്ടു ദിവസം മുങ്ങി നടന്നെങ്കിലും പോലീസിന്റെ കയ്യില്‍പ്പെട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.