കോഴിക്കോട്: റമദാൻ സമാപനത്തോടടുത്തതോടെ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക്. വ്യാപാര സ്ഥാപനങ്ങളും തെരുവോരങ്ങളും ഉണർന്നു. കുറച്ചുദിവസം മാറിനിന്ന മഴ വീണ്ടും ചാറിത്തുടങ്ങിയത് തെരുവു കച്ചവടത്തെ ബാധിച്ചു. എങ്കിലും മഴമാറിയ ഇടവേളകളിൽ നഗരത്തിലെ വിവിധ റോഡുകളിൽ കച്ചവടം സജീവമാണ്.
മാളുകളിലും തുണിക്കടകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വിവിധ ഒാഫറുകളോടെയാണ് വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ചില ഹോട്ടലുകളും ഹാളുകളും കേന്ദ്രീകരിച്ച് റമദാൻ സ്പെഷൽ സെയിലും ആരംഭിച്ചിട്ടുണ്ട്. മൂന്നു ഷർെട്ടടുത്താൽ മൂന്നെണ്ണം സൗജന്യം, 999 രൂപക്ക് നാല് ഷർട്ട്, മൂന്നു പാൻറും തുടങ്ങി ഒാഫറുകൾ പലവിധമാണ്.
ഡിസ്കൗണ്ട് സെയിലുകളും തകർക്കുന്നുണ്ട്. ബ്രാൻഡഡ് ഷോറൂമുകളിലും ഒാഫറുകളുണ്ട്. ഇനി മുതൽ രാത്രി വൈകിയും ഷോപ്പുകൾ തുറന്നിരിക്കും. ചില കടകളിൽ ഇതിനായി ജീവനക്കാർക്ക് ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, വാഹന വിപണിയിലും റമദാൻ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.