പെരുന്നാൾ അവധി: േകരള ആർ.ടി.സിക്ക് സ്പെഷൽ സർവിസുകൾ 

ബംഗളൂരു: പെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആർ.ടി.സി കൂടുതൽ സർവിസുകൾ ബംഗളൂരുവിൽനിന്നും ആരംഭിച്ചു. തിരക്കനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ എറണാകുളം, കണ്ണൂർ, പയ്യന്നൂർ, തൃശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രിയിൽ സ്പെഷൽ സർവിസുകൾ ഉണ്ടാകും. 

തിരക്ക് കണക്കിലെടുത്ത് പതിവ് സർവിസുകൾക്ക് പുറമെ വ്യാഴാഴ്ച കേരളത്തിലെ വിവിധയിടങ്ങളിലേക്ക് പത്തു സ്പെഷൽ സർവിസുകൾ നടത്തുമെന്ന് ബംഗളൂരു കേരള ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ ബാബു അറിയിച്ചു. പെരുന്നാൾ അവധി പ്രമാണിച്ച് ജൂൺ 17വരെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും ബംഗളൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും അധിക സർവിസുകൾ നടത്തുക. 

ചെറിയ പെരുന്നാൾ എന്നായിരിക്കുമെന്ന് ഇതുവരെ സ്ഥിരീകരിക്കാത്തതിനാൽ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ കണക്കൂകൂട്ടുന്നത്. അധിക സർവിസുകളുടെ സമയക്രമം ഒാൺലൈൻ സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്പെഷൽ സർവിസുകൾ ഒാൺലൈൻ വഴിയും റിസർവേഷൻ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. 

കോട്ടയം, എറണാകുളം, തൃശ്ശൂർ, മൂന്നാർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി 16 സ്പെഷൽ സർവിസുകളാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ കർണാടക ആർ.ടി.സി ഒാപറേറ്റ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള ആർ.ടി.സിയുടെ ബംഗളൂരുവിലെ റിസർവേഷൻ കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോൺ: 080-26756666 (സാറ്റ് ലൈറ്റ് ബസ് സ്റ്റാൻഡ്), 080-22221755 (ശാന്തിനഗർ), 8762689508 (പീനിയ).

Tags:    
News Summary - Eid: KSRTC Special Services -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.