കണ്ണൂർ: മാധ്യമങ്ങൾ തന്നെ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ഇ.പി ജയരാജൻ എം.എൽ.എ. തനിക്കെതിരെ ആരൊെക്കയോ നീക്കങ്ങൾ നടത്തുന്നുണ്ട്. അത് ആരാണെന്ന് അന്വേഷിക്കണം. ഇനി മാധ്യമവേട്ടക്ക് ഇരയാകാനില്ലെന്നും ജയരാജൻ പറഞ്ഞു. ജയരാജൻ ചെയർമാനായ കണ്ണൂർ മൈത്രി വയോജന കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളോടും കേന്ദ്രകമ്മിറ്റിക്കു പരാതി നൽകിയോ എന്ന ചോദ്യങ്ങളോടും അേദ്ദഹം പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.