തൊടുപുഴ: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം, കടത്ത്, വിൽപന കേസുകളിൽ വർധന. 2015--16 വർഷങ്ങളിൽ യഥാക്രമം 1430, 2985 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇൗ വർഷം ജൂൺ വരെ 2524 കേസും രജിസ്റ്റർ ചെയ്യപ്പെട്ടു. 2013-14 വർഷങ്ങളിൽ യഥാക്രമം 793, 970 കേസുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്.
മലയാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതിെൻറ തെളിവാണ് ഇൗ കണക്കുകൾ. സംസ്ഥാനത്ത് നർകോട്ടിക് വിഭാഗത്തിൽപെട്ട ഹെറോയിൻ, ബ്രൗൺഷുഗർ, ഒാപ്പിയം, കൊക്കയിൻ, ഹഷീഷ് തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം കൂടി. കൂടാതെ സ്റ്റാമ്പ്, സ്റ്റിക്കർ രൂപത്തിലെ എൽ.എസ്.ഡി എന്ന ലഹരിവസ്തുവിെൻറ ഉപയോഗവും യുവാക്കൾക്കിടയിൽ വ്യാപകമായെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇത്തരം നിരോധിത ലഹരിപദാർഥങ്ങൾ കൂടാതെ കൊഡീൻ അടങ്ങിയ കഫ് സിറപ്പുകൾ, ക്ലോബാസം, ഡൈസെഫാം, ലോറസെഫാം എന്നിവ അടങ്ങിയ ജീവൻരക്ഷ മരുന്നുകളും ലഹരിക്കായി ദുരുപയോഗിക്കുന്നതായി ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തി.
കഞ്ചാവടക്കം ലഹരിവസ്തുക്കൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുകയാണ്. ഉത്തരേന്ത്യക്കാരെ കടത്തുകാരാക്കി വിപണിയിൽ വൻതോതിൽ പാൻ ഉൽപന്നങ്ങൾ കേരളത്തിലെത്തുന്നു. ഒരുവർഷത്തിനിടെ നാല് കോടിയോളം പാൻ ഉൽപന്നങ്ങളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ഇത്തരത്തിൽ വിവിധ ജില്ലകളിൽനിന്ന് പാൻ വിൽപനയുമായി ബന്ധപ്പെട്ട് 18,528 പേരെ പിടികൂടി പിഴയിട്ടു.
സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ തുടങ്ങിയവയുടെ വിപണനം വർധിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് വെര സ്കൂൾ പരിസരത്ത് പുകയില ഉൽപന്നങ്ങൾ വിറ്റതിെൻറ പേരിൽ 7607 പേർക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാനത്ത് കഞ്ചാവിെൻറ ഉപയോഗത്തിലും വൻ വർധനയാണ് ഉണ്ടായത്. കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ കേസുകൾ. ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തി വാഹന പരിശോധന കർക്കശമാക്കാൻ എക്സൈസ് കമീഷണറുടെ നിർദേശമുണ്ട്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ഉൗർജിതമാക്കി. വ്യാജമദ്യം, മയക്കുമരുന്നുകൾ, പുകയില ഉൽപന്നങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും പരാതികളും പൊതുജനങ്ങളിൽനിന്ന് ഫോൺ, ഇ-മെയിൽ, സമൂഹമാധ്യമങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ ശേഖരിച്ച് നടപടി സ്വീകരിച്ചുവരുന്നതായും ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ. അബ്ദുൽകലാം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.