ജീവിതം തന്നെ ‘ബാംബു മിഷൻ’

കല്ലടിക്കോട്: പരിസ്ഥിതി-വന-മുള സംരംക്ഷണ വ്യാപന രംഗത്ത് നിശബ്ദ വിപ്ലവത്തിെൻറ മാതൃക സൃഷ്ടിക്കുകയാണ് പാലക് കാട് ജില്ലയിലെ കരിമ്പ സ്വദേശിനിയായ ശാസ്ത്രജ്ഞ ഡോ. കെ.കെ. സീതലക്ഷ്മി. പഠനകാലം മുതൽ ചെടികളോടും മരങ്ങളോടും പ്രിയമ ുണ്ടായിരുന്ന ഇവർ 1975ൽ പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം മദിരാശി യൂനിവേഴ്സി റ്റിയിലെ സെൻറർ ഫൊർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

1979ൽ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിസ്റ്റായി ജോലിയിൽ ചേർന്നു. മുള, ഇതര സസ്യജാലരംഗത്ത് ഗവേഷണത്തിൽ മുഴുകി. ഇതിനിടയിൽ 1995-96 കാലയളവിൽ പോസ്റ്റ് ഡോക്ടറൽ ജോലികളിലും വ്യാപൃതയായി. നാല് പതിറ്റാണ്ടായി കേരളത്തിൽ മുള കൃഷി വ്യാപകമാക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. 2007ൽ ദക്ഷിണ-ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുള അധിഷ്ഠിത കാർഷിക സാങ്കേതിക വ്യവസായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2013 വരെ ദേശീയ ബാംബുമിഷനെ നയിച്ചതും ഇവരാണ്. മുളയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതിനും നേതൃത്വം നൽകി. കെ.എഫ്.ആർ.ഐ.യിൽ നിന്ന് ശാസ്ത്രഞ്ജയായി വിരമിച്ചിട്ടും ബാംബു സൊസൈറ്റി ഓഫ് ഇന്ത്യ എക്സിക്യുട്ടിവ് ഡയറക്ടർ, മുണ്ടൂർ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻററിലെ ഫാക്കൽറ്റി ഡീൻ, വയനാട് ഉറവ് ശാസ്ത്ര സാങ്കേതിക കേന്ദ്രം ട്രസ്റ്റി മെംബർ എന്നീ നിലകളിലും കെ.എഫ്.ആർ.ഐ പീച്ചി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിറ്റിക്സ് ആൻഡ് ട്രീബ്രീഡിങ്, വിക്ടോറിയൻ ബോട്ടണി അലുമിനി അസോസിയേഷൻ എന്നിവയുമായി ചേർന്നും സേവനമനുഷ്ഠിക്കുന്നു. സ്ത്രീ ശാക്തീകരണ രംഗത്ത് 15 വർഷം മുൻപ് കേന്ദ്ര സർക്കാറിെൻറ അവാർഡും നേടിയിരുന്നു. ചീഫ് സയൻറിസ്റ്റായി വിരമിച്ച ഡോ. എം. ബാലഗോപാലാണ് ഭർത്താവ്. ഐ.ടി. പ്രഫഷണലുകളായ മൃദുല , ദിലീപ് എന്നിവർ മക്കളാണ്.

Tags:    
News Summary - D.R K seethalakshmi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.