കാസർകോട്: ക്വാറന്‍റീനിൽ കഴിയുന്ന ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബുവിന്‍റെ ആദ്യ സ്രവ പരിശോധന ഫലം നെഗറ്റീവ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നേതൃത്വം നൽകുന്ന കലക്ടർ കഴിഞ്ഞ ദിവസമാണ് ക്വാറന്‍റീനിൽ പ്രവേശിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവർത്തകൻ കലക്ടറുമായി നേരത്തെ അഭിമുഖം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് കലക്ടർ ക്വാറന്‍റീനിൽ കഴിയുന്നത്.
കലക്ടറെ കൂടാതെ ഐ.ജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവരും ക്വാറൻറീനിൽ പ്രവേശിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് ബാധിച്ച ദൃശ്യമാധ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതുകൊണ്ടാണ് ഇവർ ക്വറൻറീനിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.