വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി കൊന്ന കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി കൊന്ന കേസിൽ പ്രതി സഫർഷാക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. രണ്ടര ലക്ഷം രൂപ പിഴയും നൽകണം.

2020 ജനുവരിയിലായിരുന്നു 17കാരിയെ കൊലപ്പെടുത്തിയ സംഭവം. മരട് സ്വദേശിയായ സഫർഷായും കലൂരിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയായ 17കാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടി പിന്നീട് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ, സ്കൂളിലേക്ക് പോകുമ്പോൾ പെൺകുട്ടിയെ കാറിൽ കയറ്റി വാൽപാറയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മകളെ കാണാനില്ലെന്ന് കുടുംബം കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫർഷാ പിടിയിലായത്. പെൺകുട്ടിയെ വാൽപാറയിൽ കാട്ടിലുപേക്ഷിച്ചു എന്നായിരുന്നു സഫർഷാ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കാട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ പെൺകുട്ടി നാലര മാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

Tags:    
News Summary - double life imprisonment for rape and murder of student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.