ഡി.ജി.പി ടി.പി. സെൻകുമാർ  ഇന്നു വിരമിക്കും 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ വെള്ളിയാഴ്ച വിരമിക്കും.  രാവിലെ 7.30നു പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ സെൻകുമാർ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. അതിനുശേഷം അവരെ അഭിസംബോധന ചെയ്യും. വൈകീട്ട് നാലിനാണ് അധികാരകൈമാറ്റം.  പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സെൻകുമാറിൽനിന്ന് ലോക്നാഥ് െബഹ്റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഏറ്റെടുക്കും. വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്ത് സെൻകുമാറിന് ജീവനക്കാർ യാത്രയയപ്പ്  നൽകിയിരുന്നു. എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.  രാത്രി താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.എസ് അസോസിയേഷൻ സെൻകുമാറിനു യാത്രയയപ്പ് നൽകും. പൊലീസ് മേധാവിയായി ചുമതലേയൽക്കുന്ന ലോക്നാഥ് െബഹ്റക്ക് വിജിലൻസിെൻറ അധികച്ചുമതല കൂടി നൽകി ഉത്തരവിറങ്ങി.

Tags:    
News Summary - dgp senkumar retirement malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.