കൊച്ചി കായലിൽ കണ്ടെത്തിയ ആൽഫിയസ് ഹരി, ആൽഫിയസ് വെമ്പനാടി തോക്ക് ചെമ്മീനുകൾ

രണ്ട് പുതിയ ചെമ്മീൻ ഇനങ്ങളെ കണ്ടെത്തി കുസാറ്റ് ഗവേഷകർ

കളമശ്ശേരി: കൊച്ചി കായലിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ പുതുതായി രണ്ട് തോക്ക് ചെമ്മീൻ ഇനങ്ങളെ കണ്ടെത്തി. ‘ആൽഫിയസ് വെമ്പനാടി’ എന്നും ‘ആൽഫിയസ് ഹരി’ എന്നും പേരിട്ട പുതിയ ഇനങ്ങളെ കൊച്ചി കായലിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഊന്നി വലകളിൽ നിന്നാണ് ശേഖരിച്ചത്. ശരീരഘടനയിലെ സവിശേഷതകൾ വിശദമായി പരിശോധിക്കുകയും മൈറ്റോകോൺഡ്രിയൽ 16 എസ്.ആർ.ആർ.എൻ.എ ജീൻ ഉപയോഗിച്ച് ജനിതക പഠനം നടത്തുകയും ചെയ്താണ് ഇവ പുതിയ ഇനങ്ങളാണെന്ന് സ്ഥിരീകരിച്ചത്.

‘ആൽഫിയസ് വെമ്പനാടി’എന്നത് വേമ്പനാട് കായലിന്റെ പേരിൽ നൽകിയതാണ്. കൊച്ചി കായലിൽ വർഷം മുഴുവൻ കാണപ്പെടുന്ന ഈ ഇനം 31 പി.പി.ടി വരെ ലവണതയുള്ള ജലത്തിലും കാണപ്പെടുന്നു. ‘ആൽഫിയസ് ഹരി’ എന്ന പേര് കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സീനിയർ പ്രൊഫസർ ഡോ. എം. ഹരികൃഷ്ണന്റെ ബഹുമാനാർഥമാണ് നൽകിയത്. ഈ ഇനത്തിന്റെ പ്രത്യേകത വ്യത്യസ്ത ലവണതകളെ അതിജീവിക്കാനുള്ള കഴിവാണ്.

വളരെ കുറഞ്ഞ ലവണതയുള്ള ജലത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണശാലയിൽ ശുദ്ധജലത്തിലും ഇവ ജീവിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് റിസർച്ച് സ്കോളർ കൈമകുളങ്ങര വിഷ്ണു, ജപ്പാനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയം ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ടോമോയുകി കൊമായി, മോളിക്യുലർ ടാക്സോളമി വിദഗ്ധൻ ഡോ.ദീപക് ജോസ്, എന്നിവരുൾപ്പെട്ട ഗവേഷകരാണ് പഠനം നടത്തിയത്. മാരിജീനോം മത്സ്യ സേവന കേന്ദ്രത്തിലെ ഗവേഷകരായ ഡോ.സമീറഷംസുദ്ദീനും, ഡോ.അക്ഷയ് ഉണ്ണികൃഷ്ണനും പഠനത്തിന്റെ ഭാഗമായി. 

Tags:    
News Summary - CUSAT researchers discover two new shrimp species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.