തിരുവനന്തപുരം: തീരദേശ പരിപാലന മേഖല നിയന്ത്രണം (സി.ആർ.ഇസഡ്) കർശനമായി പാലിക്കാൻ ബാധ്യസ്ഥരായ കേരള തീരദേശ പരിപാലന അതോറിറ്റിതന്നെ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നുവെന്ന് കേന്ദ്ര സർക്കാറിെൻറ റിപ്പോർട്ട്. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയം ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റിയാണ് സി.ആർ.ഇസഡ് ലംഘനത്തിന് കൂട്ടുനിന്ന അതോറിറ്റിയുടെ നടപടികൾ അക്കമിട്ട് നിരത്തി റിപ്പോർട്ട് തയാറാക്കിയത്.
കൊച്ചി വേമ്പനാട് കായൽ തീരത്ത് നടത്തിയ നിർമാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മിറ്റി രൂപവത്കരിച്ച് മന്ത്രാലയം അന്വേഷണം നടത്തിയത്. പക്ഷേ, മൂന്നംഗ കമ്മിറ്റി 2016ൽ നൽകിയ ശിപാർശയിന്മേൽ തീരദേശ പരിപാലന അതോറിറ്റിയോ വനം, പരിസ്ഥിതി മന്ത്രാലയമോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
2016 ഏപ്രിൽ 27ന് സ്ഥലം സന്ദർശിച്ച കമ്മിറ്റി കൊച്ചിൻ പോർട്ട് ട്രസ്റ്റ് സി.ആർ.ഇസഡ് വ്യവസ്ഥ ലംഘിച്ചാണ് ബോൾഗാട്ടി ദ്വീപിനോട് ചേർന്നുള്ള വേമ്പനാട് കായൽ നികത്തിയതെന്ന് ചൂണ്ടിക്കാട്ടി. അതോറിറ്റിയുടെ നിർബന്ധപൂർവമുള്ള അനുമതി നേടിയില്ല. ‘തുറമുഖ പ്രവർത്തന’മെന്ന നിലയിൽ ഹോട്ടലും വാണിജ്യ സമുച്ചയവും നിർമിക്കാൻ ലുലു കൺവെൻഷൻ സെൻററിന് അനുമതി നൽകിയത് തെറ്റായി.
2011ലെ സി.ആർ.ഇസഡ് വിജ്ഞാപനത്തിനുവേണ്ട പ്രാധാന്യം അതോറിറ്റി നൽകിയില്ല. നിർമാണസമയത്ത് നിയമലംഘനം അതോറിറ്റി പരിശോധിച്ചില്ല. വികസന നിരോധന മേഖലയിൽ താൽക്കാലിക, സ്ഥിര നിർമാണം നടത്തിയതിന് ലുലുവിെനതിരെ നടപടി സ്വീകരിക്കണം. പ്രതിരോധ, മണ്ണൊലിപ്പ് തടയൽ പദ്ധതികൾ, തുറമുഖ പ്രവർത്തനങ്ങൾക്ക് മാത്രമാണ് വേലിയേറ്റ, വേലിയിറക്ക മേഖലയിൽ നിർമാണ അനുമതിയുള്ളത്. വാണിജ്യ സമുച്ചയങ്ങൾ, കൺവെൻഷൻ സെൻററുകൾ, ഹോട്ടൽ സമുച്ചയം എന്നിവക്ക് അനുമതിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.
കൂടാതെ വിശാല കൊച്ചി വികസന അതോറിറ്റിക്ക് (ജി.സി.ഡി.എ) കീഴിൽ മറൈൻഡ്രൈവ് വികസനത്തിെൻറ പേരിലുള്ള നികത്തലിന് അതോറിറ്റി അനുമതി നൽകിയത് നിയമ ലംഘനമാണ്. കായലിലും വേലിയേറ്റ, വേലിയിറക്ക മേഖലയിലും നികത്താൻ സി.ആർ.ഇസഡ് അനുമതി ജി.സി.ഡി.എ നേടിയില്ല. 1991ലെ സി.ആർ.ഇസഡ് പരിപാലന പ്ലാനിന് മുേമ്പ മറൈൻഡ്രൈവ് വികസന മാസ്റ്റർ പ്ലാനിന് സംസ്ഥാന സർക്കാറിെൻറ അംഗീകാരം ലഭിച്ചുവെന്ന ജി.സി.ഡി.എയുടെ വാദം അംഗീകരിച്ചാണ് അതോറിറ്റി അനുമതി നൽകിയത്. പക്ഷേ, കേന്ദ്ര സർക്കാറിെൻറ കമ്മിറ്റിക്ക് മുന്നിൽ ഇത് ഹാജരാക്കാൻ കഴിഞ്ഞില്ല. കൂടാതെ ഗോശ്രീ െഎലൻഡ് ഡെവലപ്പ്മെൻറ് അതോറിറ്റിയും സി.ആർ.ഇസഡ് ലംഘിച്ച് ഭൂമി നികത്തിയെന്നും 11 പേജുള്ള റിേപ്പാർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.