കണ്ണൂർ: കള്ളവോട്ടില്ലെങ്കിൽ കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന് രണ്ടിലേറെ സീറ്റ് കിട്ടില്ലെന്ന് കണ്ണൂർ ലോക് സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. എല്ലാ മണ്ഡലങ്ങളിലും സി.പി.എം ജയിക്കുന്നത് കള്ളവോട്ടിൻെറ പിൻബലത്ത ിലാണ്. കള്ളവോട്ട് ചെയ്യാനാവശ്യമായ സാഹചര്യം സൃഷ്ടിക്കലാണ് അക്രമം കൊണ്ട് സി.പി.എം ചെയ്യുന്നെതന്നും സുധാകരൻ ആരോപിച്ചു.
ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവർത്തന ശൈലിയാണ് സി.പി.എമ്മിനുള്ളത്. ആണത്തത്തോടെ കള്ളവോട്ടില്ലാതെ സി.പി.എം കണ്ണൂർ ജില്ലയിലെ നിേയാജക മണ്ഡലത്തിൽ രണ്ടിലേറെ സീറ്റ് നേടിയാൽ രാഷ്ട്രീയം വേണോ വേണ്ടയോ എന്ന് തങ്ങൾ പുനഃപരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. പോൾ ചെയ്ത വോട്ടുകളുടെ കണക്കുകൾ എടുത്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ കോൺഗ്രസ് നിയമയുദ്ധത്തിലേക്ക് പോകും. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ താൻ തോറ്റത് 6000 വോട്ടിനാണ്. എന്നാൽ അതിന് ശേഷം നടത്തിയ അന്വേഷണത്തിൽ 17403 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും അതിൻെറ രേഖ കൈയിലുണ്ടെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.