ശ്രീകൃഷ്ണപുരം: ആനുകാലിക നിലപാടുകൾ വിശദീകരിക്കാൻ സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റിക്ക്് കീഴിൽ നടന്ന റിപ്പോർട്ടിങ്ങിൽ പി.കെ. ശശി എം.എൽ.എ പങ്കെടുത്തതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം. ആരോപണവിധേയനായ ശശിക്ക് ഔദ്യോഗിക പരിപാടികളിലും പാർട്ടി പരിപാടികളിലും വിലക്ക് നിലനിൽക്കെ അദ്ദേഹം ഏരിയ റിപ്പോർട്ടിങ്ങിനെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഏരിയ കമ്മിറ്റി അംഗങ്ങളും പാർട്ടി അംഗങ്ങളും വിട്ടുനിന്നു.
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജയദേവൻ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ മാസ്റ്റർ, മുൻ ഏരിയ സെക്രട്ടറി ഗംഗാധരൻ, ഏരിയ കമ്മിറ്റി അംഗവും സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന രാമചന്ദ്രൻ മാസ്റ്റർ എന്നിവരാണ് എത്താത്തവരിൽ പ്രമുഖർ. ഏരിയ കമ്മിറ്റിയുടെ കീഴിലെ 1300 അംഗങ്ങളിൽ പകുതിപേർ പോലും റിപ്പോർട്ടിങ്ങിനെത്തിയില്ല. കഴിഞ്ഞ ചൊവ്വാഴ്ച സി.ഐ.ടി.യു മലമ്പുഴയിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് വിലക്കിനുശേഷം പി.കെ. ശശി ആദ്യമായി പങ്കെടുത്തത്. ശക്തി തെളിയിക്കാനുള്ള അവസരമായി റിപ്പോർട്ടിങ്ങിനെ കണ്ട എം.എൽ.എക്ക് ഇത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.