തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് സി.പി.എം പ്രവർത്തകരുടെ വധഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിന് പിന്നിൽ ടി.പി കേസ് പ്രതികളാണെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
തിരുവഞ്ചൂർ രാധകൃഷ്ണനേയും ഭാര്യയേയും മക്കളേയും കൊല്ലുമെന്ന ഊമക്കത്താണ് ലഭിച്ചത്. ഭീഷണിക്കത്ത് വന്നത് ജയിലിൽ നിന്നാണെന്നും സതീശൻ ആരോപിച്ചു. കേരളത്തിൽ ക്രിമിനിലുകളുടെ അഴിഞ്ഞാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സതീശനൊപ്പം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.