ആലപ്പുഴ: സി.പി.െഎ സംസ്ഥാന കൗൺസിൽ യോഗം ആലപ്പുഴയിൽ തുടങ്ങി. ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി സംസ്ഥാന കൗൺസിലിൽ പെങ്കടുക്കുന്നുണ്ട്. ബോർഡ് കോർപറേഷൻ നിയമനങ്ങളും ഇ.എസ്. ബിജിമോൾ എം.എൽ.എക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന എക്സിക്യൂട്ടിവിന്‍െറ ശിപാര്‍ശയും സംസ്ഥാന കൗൺസിൽ ചർച്ചചെയ്യും. ബിജിമോൾക്കെതിരായ അച്ചടക്ക നടപടി ശിപാര്‍ശ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന
അച്ചടക്ക നടപടി ശിപാർ അംഗീകരിക്കപ്പെട്ടാല്‍ ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തപ്പെടും. തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, തെൻറ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. തൃപ്തികരമല്ലെന്നതിനാല്‍ ബിജിമോളുടെ വിശദീകരണം തള്ളാന്‍ എക്സിക്യൂട്ടിവ് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.