‘കെട്ടിയിട്ട് തല്ലും’- റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തി സി.പി.ഐ നേതാവ് -Video

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിെൻറ ഭീഷണി. റേഞ്ച് ഓഫിസറെ പരസ്യമായി കെട്ടിയിട്ട് തല്ലുമെന്നായിരുന്നു ഭീഷണി. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.

ബംഗ്ലാവുതറ അമ്പതാംമൈലിൽ വനംവകുപ്പ് ട്രഞ്ച് നിർമിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് റവന്യു-വനം വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധനക്കെത്തിയത്. ട്രഞ്ച് റവന്യു ഭൂമിയിലാണെന്നും പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാനാണ് വനം വകുപ്പിെൻറ ശ്രമമെന്നുമായിരുന്നു പരാതി. 

കാട്ടാനശല്യം ഒഴിവാക്കാനാണ് വനംവകുപ്പ് ട്രഞ്ച് നിർമിച്ചത്. എന്നാലിത് റോഡിലൂടെയാണ് നിർമിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ജില്ല കലക്ടറുടെ നിർദേശപ്രകാരം ഇക്കാര്യം അന്വേഷിക്കാനെത്തിയ ദേവികുളം തഹസിൽദാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയുമാണ് സി.പി.ഐ. ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ്  ഭീഷണിപ്പെടുത്തിയത്. ഇതിെൻറ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്നും ഇത് സി.പി.ഐ. ലോക്കൽ സെക്രട്ടറിയാണ് പറയുന്നതെന്ന് ഓർത്തോ എന്നും പറയുന്നത് വിഡിയോയിലുണ്ട്. റേഞ്ച് ഓഫിസറെ സ്ഥലംമാറ്റാൻ തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ മാറ്റാമെന്നും എന്നാൽ തരാനുള്ളത് തന്നിട്ടേ മാറ്റൂവെന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം മൂന്നാർ പൊലീസ് കേസെടുത്തു. അതേസമയം, ഹൈകോടതി വനപ്രദേശമായി അംഗീകരിച്ച സ്ഥലമാണിതെന്നും വനംവകുപ്പിെൻറ സംരക്ഷണയിലാണ് ഈ പ്രദേശമെന്നുമാണ് ഡി.എഫ്.ഒ പറയുന്നത്. 

 

Full View
Tags:    
News Summary - CPI leader threatening forest officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.