''തലച്ചോറിൽ കാക്കി നിക്കറിട്ടയാളാണ് കോടിയേരി, തമിഴ്നാട്ടിൽ സി.പി.എം ലീഗിെൻറ കൂടെ''

തൃശൂർ: യു.ഡി.എഫ് മതതീവ്രവാദികളുടെ കയ്യിൽപെട്ടുപോയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണെൻറ പ്രസ്താവനക്കെതിരെ സി.എം.പി നേതാവ് സി.പി ജോൺ. പ്രസ്താവന അതിശയിപ്പിച്ചുവെന്നും തലച്ചോറിൽ കാക്കിനിക്കറിട്ടയാളാണ് കോടിയേരിയെന്നും സി.പി ജോൺ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

''യു.ഡി.എഫ് മതതീവ്രവാദികളുമായി സഖ്യത്തിലെന്ന് പറയുന്ന സി.പി.എം തമിഴ്നാട്ടിൽ മുസ്ലിം ലീഗുൾപ്പെട്ട മുന്നണിയിലാണ്. സി.പി.എമ്മും സി.പി.ഐയും ജയിച്ചതിൽ ലീഗിെൻ വോട്ടുണ്ട്. മുസ്ലിംലീഗിെൻറയും കോൺഗ്രസിെൻറയും സഹായമില്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത് ആലപ്പുഴയിലെ ഒരുസീറ്റ് മാത്രമാണ്.''

''സി.പി.എം ജമാഅത്തെ ഇസ്ലാമിയുമായി മുമ്പ് സംസാരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ല. ഫാസിസത്തിനെതിരെ പ്രതികരിക്കുന്നവരുമായി പ്രാദേശിക തലത്തിൽ സംസാരിക്കുമെന്നാണ് യു.ഡി.എഫ് തീരുമാനം. അതിൽ യാതൊരു മറയുമില്ല.''

''എം.എം ഹസനും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ചേരുേമ്പാൾ മുസ്ലിം തീവ്രവാദമെന്ന് പറയുന്നു. കാക്കിട്രൗസറല്ല, തലച്ചോറിൽ കാക്കിനിക്കറിട്ടയാളാണ് കോടിയേരി. ലീഗടക്കമുള്ള പാർട്ടികളെ വിമർശിക്കുേമ്പാൾ സുരേന്ദ്രനും ശശികല ടീച്ചറും പറയാത്ത വർഗീയത കോടിയേരി പറഞ്ഞത് ഇടതുപക്ഷത്തിന് അപമാനമാണ്''

''ഞങ്ങൾ സി.ബി.ഐയെ വിളിച്ചെന്ന് പറയുന്നവർ അലനും താഹക്കും വേണ്ടി എൻ.ഐ.ഐയാണ് വിളിച്ചത്. എത്രയോ പേരെ ഏറ്റുമുട്ടലിലൂടെ കൊന്നു. നിങ്ങളുടെ ഡി.ജി.പി അമിത് ഷായിലേക്കുള്ള പാലമായി വർത്തിക്കുന്നു'' -സി.പി ജോൺ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.