തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ചിലയിടങ്ങളിൽ നടക്കു ന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലാണ് വലിയ പ്രചാരണങ്ങൾ.
ആൾക്കാരെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. മോഷ്ടാവിന്‍റെ കഥ, അജ്ഞാത ജീവിയുടെ കഥ തുടങ്ങിയവയാണ് പ്രചരിക്കുന്നത്. ആൾക്കാരെ ഭയപ്പെടുത്താനും കൂട്ടമായി പുറത്തിറങ്ങാനും പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവ ഒരു തരത്തിലും അംഗീകരിക്കാനാകില്ല.
ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി ഉറവിടം കണ്ടെത്തി ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.