തിരുവനന്തപുരം: ലോക്ഡൗൺ നടപ്പാക്കുന്നതിനായി നിയമം കർക്കശമാക്കുേമ്പാൾ ജനങ്ങളോട് സൗമ്യമായി െപരുമാറണമെന്ന മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും ആവർത്തിച്ചുള്ള നിർദേശങ്ങൾ കാറ്റിൽപറത്തി പൊലീസ്. ലോക്ഡൗൺ നടപ്പാക്കി നാല് ദിവസം കഴിയുേമ്പാൾ പൊലീസ് നടപടികളെക്കുറിച്ച് വ്യാപക പരാതിയാണ്. മിക്കയിടങ്ങളിലും ജനങ്ങളെ കായികമായി നേരിടുകയും അസഭ്യവർഷം നടത്തുകയും ചെയ്യുന്നതായാണ് പരാതി.
ആവശ്യങ്ങൾക്കായി പുറത്ത് േപാകുന്നവർ നിശ്ചിത സത്യവാങ്മൂലം കൈവശം സൂക്ഷിച്ചാൽ വാഹനങ്ങളുമായി റോഡിലിറങ്ങാമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടും കാരണം പോലും ചോദിക്കാതെ പൊലീസ് മർദിച്ച സംഭവങ്ങൾ നിരവധി. പൊലീസിെൻറ മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വൃദ്ധർക്ക് മരുന്ന് വാങ്ങാൻ പോയവരും മത്സ്യം-പച്ചക്കറി വിൽപനക്ക് പോയവരും ഡോക്ടറായ ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങിയ ഭർത്താവും പിതാവിന് മരുന്നും പഴങ്ങളും വാങ്ങാൻ പോയ യുവാവും ശുചീകരണ തൊഴിലാളികളും ഉൾപ്പെടെയുള്ളവരെ തടഞ്ഞ് മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് ആക്ഷേപം.
എടാ, പോടാ, നീ എന്ന സംബോധനയാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ ഉണ്ടാകുന്നത്. ക്രിമിനലുകളെ പിടികൂടുന്നതുപോലെ നിരവധി പൊലീസുകാർ ചേർന്ന് വാഹനമോടിക്കുന്ന ഒരാളെ ക്രൂരമായി മർദിച്ച് പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റുന്ന കാഴ്ചകളുമുണ്ട്.
പ്രായം േപാലും മാനിക്കാതെ മോശമായ പെരുമാറ്റം പല പൊലീസുകാരിൽനിന്നുമുണ്ടാകുന്നെന്ന ആക്ഷേപവും ശക്തമാണ്. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരോടുപോലും കാര്യം േചാദിക്കാനുള്ള സാവകാശം കാട്ടുന്നില്ല. ഇരു ചക്രവാഹനങ്ങളിൽ പുറത്തിറങ്ങുന്നവരെ പിന്നിൽനിന്ന് മർദിക്കുന്നതും അസഭ്യം പറയുന്നതും പല പൊലീസുകാർക്കും വിനോദം പോലെയാണ്.
സർക്കാറിെൻറ സൽപ്രവൃത്തികളെ മോശമായി ചിത്രീകരിക്കാൻ ചില പൊലീസുകാർ രാഷ്ട്രീയമായി ഇൗ അവസരം ഉപയോഗിക്കുെന്നന്ന ആക്ഷേപവും ശക്തമാണ്. മുൻ വൈരാഗ്യം തീർക്കാനുള്ള അവസരമായും ചിലർ ഇൗ അവസരം മാറ്റിയിട്ടുണ്ടത്രെ. ഭരണപക്ഷ അനുകൂല നേതാക്കളെ തിരഞ്ഞുപിടിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച് ചില ഭാഗങ്ങൾ മാത്രം സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് തന്നെ പ്രചരിപ്പിക്കുന്നതും ഇതിെൻറ ഭാഗമാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.