തിരുവനന്തപുരം: കോവിഡ് ബാധിതനായ ഇടുക്കിയിലെ പൊതുപ്രവർത്തകെൻറ യാത്ര അമ്പരപ് പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പാലക്കാട്, മൂന്നാർ എന്നിവിടങ്ങളെല്ലാം അദ്ദേഹത്തിെൻറ സമ്പർക്കപട്ടികയിലുണ്ട്. മെഡിക്കൽ കോളജുകൾ, സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സന്ദർശിച്ചെന്നാണ് മനസ്സിലാക്കുന്നത്. സെക്രേട്ടറിയറ്റ്, നിയമസഭ എന്നിവിടങ്ങളിലും എത്തി. ഭരണാധികാരികൾ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായെല്ലാം കണ്ടുമുട്ടുകയും ചെയ്തു.
ഇൗ സഞ്ചരിച്ച സ്ഥലങ്ങളുടെയെല്ലാം ചിത്രങ്ങളെടുക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഏതോ ഒരു വിദേശിയുടെ അടുത്ത് അദ്ദേഹം പോയിരുന്നതായും ഇൗ വഴിക്കാണ് വൈറസ് ബാധയുണ്ടായതെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ചില സംശയങ്ങളുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്.
14 ദിവസം കഴിഞ്ഞശേഷമാണ് ഇദ്ദേഹത്തിെൻറ വിഷയം ശ്രദ്ധയിൽ പെടുന്നത്. ഇദ്ദേഹം ബന്ധപ്പെട്ടവരോടെല്ലാം ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. നാടൊട്ടുക്ക് ജാഗ്രതയിൽ കഴിയുേമ്പാൾ ഇൗയൊരു സമീപനം പൊതുപ്രവർത്തകനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം സബ്കലക്ടറുടെ നടപടി സർക്കാർ കാര്യങ്ങളിൽ അങ്ങേയറ്റം അവമതിപ്പുണ്ടാക്കിയെന്നും നിരീക്ഷണത്തിൽ കഴിയേണ്ടയാൾ ആരോടും പറയാതെ ഒളിച്ചുകടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കർശന നിരീക്ഷണ നിർദേശങ്ങളുമായി ജനങ്ങളെ ബോധവത്കരിക്കുേമ്പാഴാണ് ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥനിൽനിന്ന് ഇങ്ങനെയൊരു നടപടിയുണ്ടായതെന്നും ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.