കൊച്ചി: കോവിഡ് ബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ മാതാവിനൊപ്പം അഞ്ചു വയസ്സുള്ള കുട്ടിയെ 15 ദിവസത്തേക്ക് വിട്ടുകൊടുത്ത് ഹൈകോടതി ഉത്തരവ്. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിനിക്കാണ് കുട്ടിയെ താൽക്കാലികമായി വിട്ടുനൽകുന്നത്.
മാർച്ച് ആദ്യം നാട്ടിലെത്തിയ ഇവർ, പിതാവിെൻറ സംരക്ഷണയിലുള്ള കുട്ടിയുടെ താൽക്കാലിക കസ്റ്റഡി ആവശ്യപ്പെട്ട് തൊടുപുഴയിലെ കുടുംബ കോടതിയെ സമീപിച്ചെങ്കിലും കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന കാരണത്താൽ ഹരജി തള്ളി.
ഇരുവരും തമ്മിെല തർക്കത്തിൽ കുടുംബ കോടതിയിൽ കേസുണ്ട്. ഹരജി തള്ളിയശേഷം ലോക്ഡൗണിനെത്തുടർന്ന് കുടുംബ കോടതി അടച്ചതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.