തിരുവനന്തപുരം: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വികസിപ്പിക്കാനുള്ള പരീ ക്ഷണത്തിന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് നിബന്ധനകേളാടെ സർക്കാർ അനുമതി. കോ വിഡ് സ്ഥിരീകരിച്ച് മുക്തി നേടിയ നാലുപേരിൽ നിന്ന് പ്ലാസ്മ ശേഖരിക്കാനാണ് ശ്രീ ചിത്രയിലെ ത്രോംബോസിസ് റിസർച്ച് വിഭാഗത്തിന് കർശന നിബന്ധനകളോടെ അനുമതി നൽകിയത്. പരീക്ഷണം വിജയിച്ചാൽ കുറഞ്ഞ ചെലവിൽ റാപ്പിഡ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ശ്രിചിത്രയിലെ എത്തിക്സ് കമ്മിറ്റി അനുമതിയോടെ മാത്രമേ പരീക്ഷണം നടത്താവൂ എന്നതാണ് നിബന്ധനകളിലൊന്ന്. സംരംഭത്തിലെ മുഖ്യ പങ്കാളി സംസ്ഥാന ആരോഗ്യവകുപ്പായിരിക്കും. പരീക്ഷണം വിജയിച്ചാൽ റാപ്പിഡ് ടെസ്റ്റ് കിറ്റിെൻറ മറ്റു തരത്തിലുള്ള വാണിജ്യ നടപടികൾ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചേ തീരുമാനിക്കാവൂ എന്നും സർക്കാർ വ്യവസ്ഥ ചെയ്യുന്നു. ഫലത്തിൽ സർക്കാറുമായി സഹകരിച്ചുള്ള സംയുക്ത സംരംഭമായി പരീക്ഷണം മാറി.
വൈറസ് ഉള്ളിൽ എത്തിയാൽ ദിവസങ്ങൾക്കകം ശരീരം ഇതിനെതിരെ ആൻറിബോഡികൾ നിർമിച്ചു തുടങ്ങും. ഈ ആൻറിബോഡികൾ രക്തത്തിലെ പ്ലാസ്മയിൽ ഉണ്ടോ എന്നാണ് റാപ്പിഡ് ടെസ്റ്റിൽ പരിശോധിച്ചറിയുന്നത്. വൈറസിൽനിന്ന് മുക്തി നേടിയവരുടെ പ്ലാസ്മയിൽ ഇൗ ആൻറിബോഡികളുണ്ടാകും. കിറ്റ് വികസിപ്പിക്കുന്ന പരീക്ഷണത്തിെൻറ പ്രധാനഭാഗം ഇത്തരം ആൻറിബോഡികൾ വേർതിരിച്ചെടുക്കുക എന്ന ഏറ്റവും സങ്കീർണ നടപടിയാണ്. ഇവ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധന കിറ്റ് തയാറാക്കുക. കോവിഡുമായി ബന്ധപ്പെട്ട അന്തിമ സാമ്പിൾ പരിശോധനക്കും സ്ഥിരീകരിക്കുന്നതിനുമുള്ള അനുമതിയും കഴിഞ്ഞ ദിവസം ശ്രീചിത്രക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.