തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ക്യൂബയിൽനിന്നുള്ള മരുന്ന് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രഗ്സ് കൺട്രോളറുടെ അനുമതിയാണ് ഇക്കാര്യത്തിൽ വേണ്ടത്. ഇതിനുള്ള നടപടി സ്വീകരിക്കും. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വേഗത്തിൽ സാമ്പിൾ പരിശോധനഫലം ലഭ്യമാക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റും സംസ്ഥാനത്ത് ആരംഭിക്കും. ഇതിന് അനുമതി നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആേരാഗ്യവകുപ്പിലെ ഒഴിവുകൾ നികത്തുന്നതിനും അടിയന്തരനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.