തിരുവന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർകോഡ് ഏഴ് പേർക്കും കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 295 പേർക്കാണ് രോഗം ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 760 പേരാണ് ആശുപ്രതിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. 1,69,999 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ വിലയിരുത്താൻ കെ.എൻ എബ്രഹാമിൻെറ നേതൃത്വത്തിലുള്ള 17 അംഗ സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹ അടുക്കള നടത്താനുള്ള കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നു പോയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അഞ്ച് കോടി രൂപ കോട്ടയം നഗരസഭയുടെ തനത് ഫണ്ടിൽ ബാക്കിയുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ അടുക്കളയിൽ അതുമായി ബന്ധപ്പെട്ടവർ മാത്രം മതി. അനാവശ്യമായി ആർക്കും സമൂഹ അടുക്കളകളിൽ നിന്ന് ഭക്ഷണം നൽകരുത്. സമൂഹ അടുക്കളകൾ അടക്കുന്ന സാഹചര്യമുണ്ടാവരുത്. അത് നടത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
198 റേഷൻ കടകളിൽ പരിശോധന നടത്തി. വിതരണത്തിൽ ക്രമക്കേട് നടത്തിയതിന് 17 കേസുകൾ രജിസ്റ്റർ ചെയ്തു. 12,000 രൂപം പിഴയിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. ഡിപ്പോകളുമായി ബന്ധപ്പെട്ട് കലക്ടർമാർക്ക് ഇവരുടെ സേവനം ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള-തമിഴ്നാട് അതിർത്തി മണ്ണിട്ട് അടച്ചുവെന്ന വാർത്ത വ്യാജം. എസ്.എസ്.എൽ.സി-ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതി നിശ്ചയിച്ചുവെന്ന വ്യാജ വാർത്തയും പ്രചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡിൻെറ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് ഉപയോക്താകൾക്കായി അഞ്ച് ജി.ബി ഡാറ്റ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ശശി തരൂർ എം.പി പി.പി.പി കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ശിഹാബ്തങ്ങൾ ചാരിറ്റബൾ സൊസൈറ്റിയുടെ ആംബുലൻസുകൾ ഡ്രൈവറുൾപ്പടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകാമെന്ന് സാദിഖലി തങ്ങൾ അറിയിച്ചതായും പിണറായി പറഞ്ഞു.
തമിഴ്നാടുമായുള്ള അതിർത്തികളെല്ലാം കേരളം അടെച്ചന്നത് വ്യാജം –മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാടുമായുള്ള അതിർത്തികളെല്ലാം കേരളം അടക്കുന്നെന്ന വാർത്ത വ്യാജമാണെന്നും അങ്ങനെയാരു ചിന്തയേയില്ലെന്നും സംസ്ഥാനം ഒരിക്കലും അത്തരമൊരു നിലപാട് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട്ടിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തി അടക്കുന്നെന്നാണ് വ്യാജപ്രചാരണം. തമിഴ്നാട്ടിലുള്ളവർ നമ്മുടെ സഹോദരങ്ങളാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ പിന്തിരിയണം. കോവിഡ് ഭീതി നിലനിൽക്കുേമ്പാൾതന്നെ മറ്റ് അസുഖങ്ങൾ ബാധിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം ചികിത്സക്ക് ഗ്രാമീണ മേഖലയിൽ പലയിടങ്ങളിൽ സർക്കാർആശുപത്രികൾ തുറക്കുന്നില്ലെന്ന പരാതികളും ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.