ന്യൂഡൽഹി: കേരളത്തിലെ ആറു ജില്ലകളടക്കം രാജ്യത്ത് 170 ജില്ലകൾ കോവിഡ് തീവ്രബാധിത മേഖ ലകളെന്ന് (ഹോട്ട് സ്പോട്ടുകൾ) കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 207 ജില് ലകളെ കോവിഡ് വ്യാപനസാധ്യത മേഖലയായി കണ്ടെത്തിയിട്ടുണ്ടെന്നും വാർത്തസേമ്മളനത് തിൽ അദ്ദേഹം വ്യക്തമാക്കി. കാസർേകാട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവ നന്തപുരം എന്നിവയാണ് തീവ്രബാധിത ജില്ലകളായി പ്രഖ്യാപിച്ചത്. കോവിഡ് പോസിറ്റീവ് കേസുകൾ നിലവിലുള്ളതും പെരുകുന്നതുമായ സ്ഥലങ്ങളാണ് കോവിഡ് തീവ്രബാധിത മേഖല.
അതേസമയം, കോവിഡ് വ്യാപനം വലിയതോതിൽ ഇല്ലാത്തതും പോസിറ്റീവ് കേസുകളുടെ എണ്ണം കുറവ് ആയതുമായ തൃശൂർ,കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ തുടങ്ങിയവ ഹോട്ട്സ്പോട്ട് ഇതര ജില്ലകളിലാണുള്ളത്. എന്നാൽ, വയനാട് ക്ലസ്റ്റർ വ്യാപന മേഖല ഉൾപ്പെട്ട ജില്ലകളുടെ പട്ടികയിലാണ്. കോവിഡ് വ്യാപന വർധനവിെൻറ അടിസ്ഥാനത്തിൽ വിവിധ ക്ലസ്റ്ററുകൾ ചേർന്നതാണ് തീവ്രബാധിത മേഖലകൾ രാജ്യത്തെ തീവ്രബാധിത മേഖലകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗരേഖയും പുറത്തിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ബുധനാഴ്ച ചർച്ച നടത്തി.
കോവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. ഇൗ മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതിയും രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിളും പരിശോധിക്കും. കോവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം.
കടുപ്പിക്കാം; കൂടുതൽ ഇളവ് പാടില്ല –കേന്ദ്രം
ന്യൂഡൽഹി: േലാക്ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാെമന്നല്ലാതെ കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ ഇളവുകൾ സംസ്ഥാനങ്ങൾ അനുവദിക്കാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ച മുതൽ നടപ്പാക്കുന്ന ഇളവുകെളക്കുറിച്ച് വിശദീകരിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അയച്ച കത്തിൽ ആഭ്യന്തര സെക്രട്ടറി അജയ്ഭല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക സാഹചര്യങ്ങൾ ഇളവുകൾ നൽകാൻ അനുവദിക്കുന്നില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാം. മറിച്ച് കൂടുതൽ ഇളവുകൾ പാടില്ല -ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.