തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത്. ഒരുമാസ ത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് കെ.പി.എസ്.ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പരമാവധി തുക സംഭാവന ചെയ്യാന ാവുന്നവിധം തീരുമാനം മാറ്റണമെന്ന് സംസ്ഥാന പ്രസിഡൻറ് വി.കെ. അജിത്കുമാർ, ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുസ്വീകാര്യമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡൻറ് അബ്ദുല്ല വാവൂരും ജന. സെക്രട്ടറി കരീം പടുകുണ്ടിലും പറഞ്ഞു.
പിടിപ്പുകേടും ഭരണപരാജയവുംമൂലം ഉണ്ടായ സാമ്പത്തിക തകര്‍ച്ച ജീവനക്കാരുടെ തലയില്‍ െവച്ച് കെട്ടുന്നത് അംഗീകരിക്കില്ലെന്ന് എ.എച്ച്.എസ്.ടി.എ പ്രസിഡൻറ് ആര്. അരുണ്‍കുമാറും ജന. സെക്രട്ടറി എസ്. മനോജും പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് കെ.ടി. അബ്ദുൽ ലത്തീഫും ജന.സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ പോക്കറ്റടിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ എഫ്.എച്ച്.എസ്.ടി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.