മലപ്പുറം: ‘‘കുറച്ച് ദിവസം വീട്ടിൽ മാത്രം ഇരിക്കാൻ പറഞ്ഞപ്പോൾ വലിയ പ്രയാസമായല്ല േ. ജീവിതകാലം മുഴുവൻ ‘ക്വാറൻറീനിൽ കഴിയുന്ന കുറേ പേരുണ്ട്. എന്നെപ്പോലെ ലക്ഷക്കണക ്കിന് കുട്ടികളും മുതിർന്നവരും. അവരെപ്പറ്റി നിങ്ങൾക്കറിയുമോ?. വീടിെൻറ നാല് ചുമരിനുള്ളിൽ കഴിച്ചുകൂട്ടുന്ന ഞങ്ങളുടെ മാനസികാവസ്ഥ നിങ്ങൾക്കറിയോ’’. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് ഇഖ്ബാൽ രചനയും സംവിധാനവും നിർവഹിച്ച ‘മുറികൂട്ടി’ ഹ്രസ്വചിത്രത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥി വീൽചെയറിലിരുന്ന് നാട്ടുകാരോട് പറയുന്ന വാക്കുകൾ.
കോവിഡ് പശ്ചാത്തലത്തിൽ കുറച്ച് ദിവസം വീട്ടിലിരിക്കാൻ പറഞ്ഞപ്പോൾ പുറത്തിറങ്ങാൻ തിടുക്കംകൂട്ടുന്നവർക്ക് മുന്നിൽ ജീവിതകാലം മുഴുവൻ പുറത്തിറങ്ങാൻ കഴിയാത്തവരുടെ വേദന തുറന്നുകാട്ടുന്നതാണ് ചിത്രം. മുഖ്യകഥാപാത്രമായി അഭിനയിച്ച ഭിന്നശേഷിക്കാരനായ തെൻറ മകെൻറ ജീവിതമാണ് ലോക് ഡൗണുമായി ചേർത്ത് ഇഖ്ബാൽ അവതരിപ്പിച്ചത്. വീടിനകത്ത് മരവിച്ച മനസ്സുമായി കിടക്കാൻ വിധിക്കപ്പെട്ട ഒരുപാട് കുട്ടികളുടെ ജീവിതം ഇതിലൂടെ പറയുന്നു.
ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങി കറങ്ങാൻ വെമ്പൽകൊള്ളുന്ന ഒരുകൂട്ടം ആളുകളെയാണ് ചിത്രത്തിെൻറ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. ഇതിനിെട പൊലീസിെൻറ അടികിട്ടി വീട്ടിലേക്ക് ഓടിവരുന്ന നാട്ടുകാരോട് ഭിന്നശേഷിക്കാരനായ കുട്ടി പറയുന്ന വാക്കുകളാണ് ചിത്രെത്ത അർഥവത്താക്കുന്നത്. പ്രധാന കഥാപാത്രമായി എത്തിയത് ഇഖ്ബാലിെൻറ മകനും കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ വിദ്യാർഥിയുമായ അമൽ ഇഖ്ബാലാണ്. കഴിഞ്ഞ വർഷം മസ്കത്തിൽ നടന്ന അന്താരാഷ്ട്ര യു.എൻ മോഡൽ അസംബ്ലിയിൽ ഔട്ട്സ്റ്റാൻഡിങ് ഡിപ്ലോമസി അവാർഡ് നേടിയ വിദ്യാർഥിയാണ് അമൽ. അമലിനൊപ്പം സ്വന്തം നാട്ടുകാർ തന്നെയാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘അമൽ ഇൻസ്പയേഴ്സ്’ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്. ലിങ്ക്: https://youtu.be/Y9bv0Oj17hc.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.