തൃശൂർ: പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന 11 പേരെ തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരെ ഹൈറിസ്ക് വിഭാഗത്തിലുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ഇവർ ഉൾെപ്പട െ ജില്ലയിൽ 162 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
കോവിഡ് നിയന്ത്രണ-നിരീക്ഷണ നടപടികളുടെ ഭാഗമായി തൃശൂർ കലക്ടറേറ്റിൽ മന്ത്രി വി.എസ്. സുനിൽകുമാറിൻ്റെ സാന്നിധ്യത്തിൽ ഞായറാഴ്ച രാത്രി ചേർന്ന യോഗം
20 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഗവ. മെഡിക്കൽ കോളജ്- രണ്ട്, ജനറൽ ആശുപത്രി- രണ്ട്, ചാലക്കുടി താലൂക്ക് ആശുപത്രി- മൂന്ന്, സരോജം നഴ്സിങ് ഹോം- രണ്ട്, ചാവക്കാട്, ഇരിങ്ങാലക്കുട, കുന്നംകുളം, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രികളിൽ ഓരോരുത്തരും ഉണ്ട്. ഇവർ എല്ലാവരും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
എല്ലാ താലൂക്ക് ആശുപത്രികളിലും ഐസൊലേഷൻ വാർഡ് തുറക്കാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടർ എസ്. ഷാനവാസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലെ സ്ഥിതി മന്ത്രിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. മെഡിക്കൽ കോളജിൽ ഒരു ഐസൊലേഷൻ വാർഡ് കൂടി തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.