തൊടുപുഴ: ലോക്ഡൗൺ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനെന്ന പേരിൽ സംസ്ഥാനത്തേക്ക് ചരക്ക് ഗതാഗതം സുഗമമാക്കി അതിർത്തിയിൽ നടപ്പാക്കിയ ഇളവ് കോവിഡ് പ്രതിരോധത്തിന് വെല്ലുവിളിയെന്ന് പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരണം വർധിത നിരക്കിലായിരിക്കെ ഒരു പരിശോധനയുമില്ലാതെ തമിഴ്നാട്ടിൽനിന്ന് ഡ്രൈവർമാർക്ക് ലോറിയുമായി അതിർത്തി കടന്നെത്താമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
മറയൂർ ചിന്നാറിൽ മുമ്പ് പൊലീസ്-ആരോഗ്യ-റവന്യൂ വകുപ്പുകള്‍ യാത്രികരെ കർശന പരിശോധനക്ക് വിധേയമാക്കിയിരുന്നത് കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഇപ്പോൾ കരിമുട്ടി ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരുണ്ടെങ്കിലും വിലാസം കുറിച്ചെടുത്താൽ മാത്രം മതിയെന്നാണ് നിർദേശം.
കോവിഡ് വ്യാപനം തടയാൻ തമിഴ്നാട് ലോറികൾ ചെക്ക്പോസ്റ്റിൽ തടഞ്ഞ് ലോഡ് ഇറക്കി കേരളത്തിൽ നിന്നുള്ള വണ്ടികളിൽ കയറ്റി ഇപ്പുറത്തെത്തിക്കുകയായിരുന്നു ഇതുവരെ. കുമളി വഴി അന്തർസംസ്ഥാന തൊഴിലാളികൾ എത്തി തുടങ്ങിയതോടെ ചരക്ക് നീക്കം മറയൂർ വഴി മാത്രമാക്കുകയായിരുന്നു. അതിനിടെയാണ് ചരക്ക് ഇറക്കികയറ്റുന്നതിലെ ബുദ്ധിമുട്ടും ഇടുക്കിയടക്കം സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞതും കണക്കിലെടുത്ത് പരിശോധന ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.