മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് പുറത്തെത്തിയതോടെ മറിയക്കുട്ട ിയുടെ കണ്ണുകൾ നിറഞ്ഞു. കോവിഡ് എന്ന മഹാമാരിയെ അതിജയിച്ച ആഹ്ലാദത്തിനുപുറമെ 24 ദിവ സത്തിനുശേഷം പുറംലോകം കണ്ടതിെൻറ ആശ്വാസവും . വീൽചെയറിൽ ഇരുന്ന അവർ കൈവീശി ആശുപത ്രിയിലെ നഴ്സുമാരോടും അധികൃതരോടും നന്ദി പറഞ്ഞു. തുടർന്ന് ആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകിയാണ് മലപ്പുറം ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വാണിയമ്പലം ശാന്തി സ്വദേശിനി കോക്കാടൻ മറിയക്കുട്ടി (48) തിങ്കളാഴ്ച ആശുപത്രി വിട്ടത്. വികാരനിർഭര യാത്രയയപ്പാണ് ആശുപത്രി അധികൃതർ നൽകിയത്. ചാത്തങ്ങോട്ടുപുറത്ത് മരുമകെൻറ വീട്ടിലായിരിക്കും താമസം. 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും വീട്ടുകാർ പോലും സമ്പർക്കം പുലർത്തരുതെന്നും ആശുപത്രി അധികൃതരുടെ നിർദേശമുണ്ട്.
ഫെബ്രുവരി 24നാണ് മറിയക്കുട്ടി ഉംറ തീർഥാടനത്തിന് സൗദിയിലേക്ക് തിരിച്ചത്. മാർച്ച് ഒമ്പതിന് രാവിലെ 7.30ന് കരിപ്പൂർ വഴി വീട്ടിലെത്തി. കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കൊന്നും രോഗം ബാധിക്കാത്തത് ആശ്വാസമായി. മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ കോവിഡ് സ്ഥിരീകരിച്ച 11 പേരാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.