കോട്ടയം: സ്ഥിതി അതിഗുരുതരമായ സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാൻ കോട്ടയത ്തും ഇടുക്കിയിലും പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച കോസ്റ്റല്‍ സെക്യൂരിറ്റി വ ിഭാഗം എ.ഡി.ജി.പി കെ. പത്മകുമാർ പൊലീസിന് നിർദേശം നൽകി. ഇടുക്കിയിൽ പ്രത്യേക നിരീക്ഷണത്തിന് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാൻഡൻറ് ആര്‍. വിശ്വനാഥ് കോട്ടയത്തും കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാൻഡൻറ് വൈഭവ് സക്സേന ഇടുക്കിയിലും സ്പെഷല്‍ ഓഫിസര്‍മാരായും പ്രവർത്തിക്കും.
കണ്ണൂർ, കാസർകോട് ജില്ലകളിൽ പൊലീസ് നടത്തിയ ഇടപെടൽ കോവിഡ് നിയന്ത്രണ നടപടികൾക്ക് സഹായകമായ സാഹചര്യത്തിലാണ് അതേ മാതൃകയിൽ കോട്ടയത്തും ഇടുക്കിയിലും നടപടികൾക്ക് സർക്കാർ അനുമതി നൽകിയത്. ചൊവ്വാഴ്ച കോട്ടയത്തെത്തിയ ഇരുവരും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഇടുക്കിയിലും കോട്ടയത്തും ജനങ്ങൾ നിരത്തിലിറങ്ങരുതെന്ന് എ.ഡി.ജി.പി കെ. പത്മകുമാർ പറഞ്ഞു. ഹോട്സ്പോട്ട് മേഖലകളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുകാരണവശാലും അവിടെ അകത്തോട്ടും പുറത്തോട്ടും പോകാൻ ആരെയും അനുവദിക്കില്ല. ജില്ല അതിർത്തികളിലും പരിശോധന തുടരും.
അനാവശ്യമായി ആരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല. അതിർത്തി അടച്ചുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നടപടികൾ ശക്തമാക്കാൻ സ്പെഷൽ ഓഫിസർക്കും നിർദേശം നൽകിയതായും എ.ഡി.ജി.പി ‘മാധ്യമ’ത്തോട് പറഞ്ഞു. ഹോട്സ്പോട്ട് മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരള-തമിഴ്നാട് അതിർത്തി വഴി വരുന്നവരെ പിടികൂടാൻ ശക്തമായ നടപടിയാണ് എടുക്കുന്നത്.
നടപടി ഏകോപിപ്പിക്കുന്നതടക്കം കാര്യങ്ങൾ ഐ.ജി ഹർഷിത അട്ടല്ലൂരി നിർവഹിക്കുമെന്നും പത്മകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.