തിരുവനന്തപുരം: സർക്കാർ ഇടപെടലുകളും സാമൂഹിക നിയന്ത്രണങ്ങളും ഒപ്പം ജനകീയമായ അ വബോധവും ഫലപ്രദമായതോടെ കോവിഡിൽനിന്ന് കേരളം അക്ഷരാർഥത്തിൽ കരകയറുകയാണ്. സംസ്ഥാനത്ത് സ്ഥിരീകരിച്ച 357 പേരിൽ 97 പേരുടെയും രോഗം ഭേദമായി. വ്യാഴാഴ്ച 12 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 13 പേരാണ് രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നതിലെ ദേശീ യ ശരാശരി 9.3 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 24 ശതമാനമാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടായില്ലെന്ന് മാത്രമല്ല, സമ്പർക്കത്തിലൂടെ രോഗബാധിതരായവരും കുറവാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1.60 ലക്ഷത്തിൽനിന്ന് ദിവസങ്ങൾകൊണ്ട് 1.30 ലക്ഷത്തിലേക്ക് താഴ്ന്നു.
ഒരാളിൽനിന്ന് മൂന്നുപേർക്ക് കോവിഡ് ബാധിക്കുന്നെന്നാണ് ആഗോള നിരക്ക്. എന്നാൽ, കേരളത്തിൽ അത് 0.3 ശതമാനം മാത്രമാണ്. മരണ നിരക്കും കേരളത്തിൽ കുറവാണ്. ലോകത്തെ ശരാശരി മരണനിരക്ക് ആറു ശതമാനമാണെങ്കിൽ, മഹാരാഷ്ട്രയടക്കം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത് എട്ടു ശതമാനം വരെയാണ്.
എന്നാൽ, സംസ്ഥാനത്തത് 0.5 ശതമാനം മാത്രമാണ് മരണ നിരക്ക്. രോഗം ബാധിച്ച് രണ്ടാമത്തെ ആൾ മരിച്ച തിരുവനന്തപുരം പോത്തൻകോട്ടും ആശങ്കകൾ ഒഴിഞ്ഞു. ഇദ്ദേഹത്തിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ലെങ്കിലും സമ്പർക്കമുണ്ടായിരുന്നവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റിവാണ്. വയോധികരിൽ രോഗബാധയുണ്ടായാൽ ഗുരുതര സാഹചര്യമുണ്ടാകുമെന്നും ‘ഹൈ റിസ്ക്’ ആണെന്നുമാണ് ലോകാേരാഗ്യ സംഘടനയുടെ വിലയിരുത്തൽ.
അതേസമയം കോവിഡ്ബാധിതരായ പത്തനംതിട്ടയിലെ 88 ഉം 93 ഉം വയസ്സുള്ള വൃദ്ധ ദമ്പതികളെ പരിചരണത്തിലൂടെ വൈറസ് മുക്തമാക്കാൻ കേരളത്തിന് കഴിഞ്ഞു. 83, 76 വയസ്സുള്ളവര്‍ ഉള്‍പ്പെടെ ഗുരുതരാവസ്ഥയിലുള്ള എട്ടുപേരടക്കം എല്ലാ വിദേശികളുടെയും ജീവന് രക്ഷിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.