തിരുവനന്തപുരം: ലോക്ഡൗണിെൻറ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സൗകര്യാർഥം കൺസ്യൂ മർഫെഡ് ഓൺലൈൻവ്യാപാരത്തിലേക്ക് കടക്കുന്നു. ആദ്യഘട്ടമായി തിരുവനന്തപുരത്തും എറ ണാകുളത്തും കോഴിക്കോട്ടും ഏപ്രിൽ ഒന്നുമുതൽ വ്യാപാരം ഓൺലൈനിലേക്ക് മാറുമെന്ന് മന്ത്ര ി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
അവശ്യസാധനങ്ങൾ അടങ്ങിയ നാലുതരം കിറ്റുകളാണ ് ഓൺലൈൻ ആയി ലഭിക്കുക. ആവശ്യപ്പെടുന്നതിെൻറ പിറ്റേദിവസം ഡോർ ഡെലിവറി നടത്തും. എറണാക ുളെത്തയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തരം തിരിച്ചാണ് ഡോർ ഡെലിവറി നടത്തുക. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അേത നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ ലഭിക്കുക. ഡെലിവറി ചാർജ് അനുബന്ധമായി ബില്ലിൽ ഈടാക്കും.
തടസ്സമില്ലാത്ത വിപണനം ഉറപ്പുവരുത്തുന്നതിനായി അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ളവയുടെ സംഭരണം ഇരട്ടിയാക്കി. നിലവിൽ മൂന്ന് ആഴ്ചത്തേക്ക് വിതരണത്തിനുള്ള സാധങ്ങൾ കൺസ്യൂമർഫെഡിൽ ലഭ്യമാണ്. 30 കോടിയുടെ സാധനങ്ങൾ വരുംദിവസങ്ങളിൽ ഇറക്കുന്നതിനുള്ള അടിയന്തരനടപടികൾ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു.
സാധനങ്ങളുടെ വില അകാരണമായി വർധിപ്പിക്കാനുള്ള ചില വിതരണക്കാരുടെ ശ്രമം കർശനമായി നേരിടും. പ്രതിസന്ധിഘട്ടത്തിൽ സംഭരണത്തിനോട് സഹകരിക്കാത്ത വിതരണക്കാർക്കെതിരെ സർക്കാറുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, മാനേജിങ് ഡയറക്ടർ മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഹോം ക്വാറൈൻറനിലായ ആളുകൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് ഏകദേശം 500 കുടുംബങ്ങൾക്കും എറണാകുളത്ത് ഏകദേശം 100 കുടുംബങ്ങൾക്കും ഈ പദ്ധതി പ്രകാരം സാധനങ്ങൾ എത്തിച്ചുനൽകി.
മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൂടി ഹോം ഡെലിവറി പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സപ്ലൈകോ ഓൺലൈൻ വിതരണം തുടങ്ങുന്നു
കൊച്ചി: സപ്ലൈകോ കൊച്ചിയിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുമെന്ന് സി.എം.ഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു. സൊമോറ്റോയുമായി ചേർന്നാണ് വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്. പ്രാരംഭ നടപടി എന്ന നിലയിൽ സപ്ലൈകോ ആസ്ഥാനമായ ഗാന്ധിനഗറിന് എട്ട് കി.മീ. പരിധിയിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കും. തുടർന്ന് സംസ്ഥാനത്ത് 17 ഇടത്ത് ഓൺലൈൻ സംവിധാനം ആരംഭിക്കും.
ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40-50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പേെമൻറാണ് നടത്തേണ്ടതെന്നും സി.എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.