കോഴിക്കോട്: എൽ.ഡി.എഫിലെ അതൃപ്തരെ യു.ഡി.എഫിലേക്ക് അടർത്തിയെടുക്കാൻ പരിശ്രമിക്കാൻ കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിൽ തീരുമാനം. യു.ഡി.എഫ് വിപുലീകരിക്കാൻ തയാറാകുമെന്ന് രണ്ടു ദിവസത്തെ ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
യു.ഡി.എഫിന്റെ ജനകീയ അടിത്തറ വർധിപ്പിക്കും. ഇടതു നിലപാടുള്ള സംഘടനകൾക്ക് പിണറായി വിജയൻ സർക്കാറിന്റെ വലതുപക്ഷനയങ്ങൾ പിന്തുടർന്ന് ഏറെക്കാലം എൽ.ഡി.എഫിൽ തുടരാൻ കഴിയില്ലെന്ന് ചിന്തൻ ശിബിരം അഭിപ്രായപ്പെട്ടു. യു.ഡി.എഫിലേക്കു വരാൻ പലരും ബന്ധപ്പെടുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.
സ്വത്വം നഷ്ടപ്പെടുത്തി, അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയിൽ തൃപ്തരാകാത്തവരും എൽ.ഡി.എഫിലുണ്ട്. അവർക്ക് മുന്നണി വിട്ട് പുറത്തുവരേണ്ടിവരും. ഈ കക്ഷികളെ യു.ഡി.എഫ് സ്വാഗതംചെയ്യുകയാണെന്ന് സുധാകരൻ പ്രഖ്യാപിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന 'മാധ്യമം' ദിനപത്രത്തെ നിരോധിക്കണമെന്ന് വിദേശ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിക്കുകയും പോറ്റിവളർത്തുകയും ചെയ്യുന്ന നാടാണിതെന്നും കെ.ടി. ജലീലിനെ സൂചിപ്പിച്ച് സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.