തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച കാസർകോട് മെഡിക്കൽ കോളജ് ഇടതു സർക്കാർ യഥാസമയം പൂർത്തീകരിച്ചിരുന്നുവെങ്കിൽ അതിർത്തിയിൽ ചികിത്സ കിട്ടാതെ പത്ത ു പേർ മരിച്ച ഗതികേട് ഉണ്ടാകുമായിരുന്നിെല്ലന്ന് കോൺഗ്രസ്. യു.ഡി.എഫ് ഭരണത്തിൽ മെഡിക്കൽ കോളജ് കെട്ടിടം പൂർത്തിയാക്കിയിരുന്നു. ആശുപത്രി കെട്ടിടം നിർമിക്കാൻ പണം നീക്കിവെെച്ചങ്കിലും ഇടതു സർക്കാർ ജാഗ്രത കാട്ടാതിരുന്നതിനാൽ കെട്ടിടം പൂർത്തിയായില്ല.
മുഴുവൻ ജില്ലയിലും സർക്കാർ മെഡിക്കൽ കോളജ് എന്ന യു.ഡി.എഫ് സർക്കാർ തീരുമാനം മികച്ച ആരോഗ്യസേവനം എല്ലാവർക്കും ഉറപ്പുവരുത്താനായിരുന്നു. അത്, ഇടതുസർക്കാർ അട്ടിമറിച്ചു. െമഡിക്കൽ കോളജുകൾ യാഥാർഥ്യമായിരുന്നുവെങ്കിൽ കല്യാണ മണ്ഡപങ്ങൾ തിരക്കി നടക്കേണ്ടി വരില്ലായിരുന്നെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാലറി ചലഞ്ചിനെ പിന്തുണക്കുന്നുവെങ്കിലും ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിരിക്കുന്നതിനോട് യോജിപ്പില്ല. ചലഞ്ചിന് മുമ്പ് സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് മാതൃകയാകണം. കടം വാങ്ങിയും ധൂർത്തടിച്ചും എല്ലാം തകർത്ത സർക്കാർ ഇപ്പോൾ കൈനീട്ടുകയാണ്. സി.പി.എമ്മിെൻറ ബക്കറ്റ് പിരിവ് രീതി ഭരണത്തിലും തുടരുന്നു. പ്രളയകാലത്തെ അപേക്ഷിച്ച് കേരളത്തിെൻറ ധനസ്ഥിതി മെച്ചമാണ്. പ്രളയകാലത്തേതുപോലെ കോടികളുടെ നാശനഷ്ടവും കോവിഡിൽ ഇല്ല.
കോവിഡിെൻറ മറവിൽ വീണ്ടും ജീവനക്കാരെ കൊള്ളയടിക്കാൻ സമ്മതിക്കില്ല. സന്നദ്ധപ്രവർത്തനങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.