അരീക്കോട്: അരീക്കോട്ട് നടന്ന ഏറനാട് മണ്ഡല നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ലോഗറെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി. യൂട്യൂബ് ചാനൽ ഉടമ കുഴിമണ്ണ സ്വദേശി നിസാറിനെതിരെയാണ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ ആക്രമണമുണ്ടായത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയ ശേഷമാണ് നിസാർ പരാതി നൽകാനെത്തിയത്. നേരേത്ത കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ നിസാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാറിനെ വിമർശിച്ചത് വിവാദങ്ങൾക്കിടയാക്കുകയും ഇദ്ദേഹത്തിനെതിരെ സൈബർ ആക്രമണമുണ്ടാവുകയും ചെയ്തിരുന്നു.
നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ നിസാറും സി.പി.എം പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. ഇതോടെ പലരും ഇടപെട്ട് നിസാറിനെ തിരിച്ചയച്ചു. സി.പി.എം പ്രവർത്തകർ തന്റെ മൊബൈൽ ഫോണും മൈക്കും പിടിച്ചെടുത്തതായി നിസാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.