കോഴിക്കോട് : കൊച്ചിൻ ഷിപ്പ് യാഡിലെ തൊഴിലാളികൾക്ക് ക്വാർട്ടേഴ്‌സ് നിർമിക്കുന്നതിനായി ഭൂമി പരിവർത്തനപ്പെടുത്താൻ കൃഷി വകുപ്പിന്റെ അനുമതി. കണയന്നൂർ താലൂക്കിലെ എളംകുളം വില്ലേജിൽ 904/7, 090/8 എന്നീ സർവേ നമ്പരിൽ ഉൾപ്പെട്ട 1.28 ഏക്കർ ഭൂമിയാണ് സ്വഭാവ വ്യതിയനം വരുത്താൻ അനുമതി ലഭിച്ചത്.
ഈ സ്ഥലം വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമല്ലെന്നും നീർച്ചാലുകൾ കടന്നുപോകുന്നില്ലെന്നും ജലസംരക്ഷണത്തിനായുള്ള 55,000 ലിറ്റർ ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണി നിർമിച്ചുവെന്നും, പുതിയ ക്വാർട്ടേഴ്‌സ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് 21,000 ലിറ്റർ ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണിയുണ്ടെന്നും സബ് കലക്ടർ റിപ്പോർട്ട് നൽകി.
ഈ ഭൂമിക്ക് ചുറ്റും റോഡുകളും ഭവനങ്ങളുമുണ്ട്. ഈ ഭൂമിയിലോ സമീപ സ്ഥലങ്ങളിലോ കാർഷിക വൃത്തികളൊന്നും നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത് സി.ആർ.ഇസെഡിൽ ഉൾപ്പെട്ട ഭൂമിയല്ല. നെൽവയിൽ സംരക്ഷണ നിയമത്തിലെ വകുപ്പ് 27എ(ഒമ്പത് ) പ്രകാരമാണ് ഭൂമി പരിവർത്തനം ചെയ്യുന്നതിന് കൃഷിവകുപ്പ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.