മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം: 62.43 ലക്ഷം മുടക്കി നാല് ആഡംബര കാറുകൾ വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിനായി 62.43 ലക്ഷം രൂപ മുടക്കി നാല് ആഡംബര കാറുകൾ വാങ്ങാൻ നടപടി. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് ഇതിന് അനുമതി നല്‍കിയത്.

നിലവിൽ എസ്കോർട്ട് പോകുന്ന പഴക്കം ചെന്ന രണ്ട് കാർ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് നടപടി. മേയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാർ മാറ്റി പുതിയത് വാങ്ങണമെന്ന് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കത്തെഴുതിയത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാർ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

ഈ അപേക്ഷ അനുവദിച്ചാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവായത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റാ ഹാരിയറും വാങ്ങാനാണ് അനുമതി. ഇതിന് 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ് ഒൗദ്യോഗിക വിശദീകരണം. പൈലറ്റ്, എസ്കോർട്ട് സര്‍വിസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ആ സാഹചര്യത്തിലാണ് പുതിയത് വാങ്ങുന്നതെന്നാണ് വിശദീകരണം.

രണ്ട് കാർ മാറ്റുന്നതിനുപകരം നാെലണ്ണം വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിനു വേണ്ടിയാണെന്നായിരുന്നു വിശദീകരണം. അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും സർക്കാർ വൃത്തങ്ങൾ ചുണ്ടിക്കാട്ടുന്നു.

വി.െഎ.പി സന്ദർശനം ഉൾപ്പെടെ വരുേമ്പാൾ ടൂറിസം വകുപ്പാണ് വാഹനങ്ങൾ നൽകുന്നത്. മുൻ പൊലീസ് മേധാവിക്കുൾപ്പെടെ ടൂറിസം വകുപ്പിെൻറ വാഹനം ലഭ്യമാക്കിയ ചരിത്രവുമുണ്ട്. 

Tags:    
News Summary - CM's security convoy buys four luxury cars at a cost of Rs 62.43 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.