തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ക്രിമിനൽ കേസിൽ പ്രതികളായ 850 ഉദ്യോഗസ്ഥരുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ ഐ.പി.എസ് കേഡറിൽപ്പെട്ട ഒരു ഉദ്യോഗസ്ഥനും വിജിലൻസ് അന്വേഷണം നേരിടുന്ന അഞ്ചുപേരുമുണ്ട്. ഡിവൈ.എസ്.പിമാർ 11, സി.ഐമാർ ആറ്, എസ്.ഐമാർ 51, ഗ്രേഡ് എസ്.ഐമാർ 12, എ.എസ്.ഐമാർ 32, ഗ്രേഡ് എ.എസ്.ഐമാർ 19, സീനിയർ സിവിൽ പൊലീസ് ഓഫിസർ റാങ്കിലുള്ള 176 പേർ, സിവിൽ പൊലീസ് ഓഫിസർ റാങ്കിലുള്ള 542 പേർ എന്നിങ്ങനെയാണ് പ്രതികളാക്കപ്പെട്ടവരുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.