കൊച്ചി: എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസ് നാടുവിടാനിടയായ സംഭവങ്ങളുടെ പശ്ചാത്ത ലത്തിൽ ആരോപണവിധേയനായ എ.സി.പി പി.എസ്. സുരേഷിനെതിരെ നടപടിക്ക് സാധ്യത. നവാസിെൻ റ മട്ടാഞ്ചേരിയിലേക്കുള്ള സ്ഥലംമാറ്റവും നീളും. ഇരുവരും തമ്മിൽ വയർലെസ് സെറ്റിലൂടെയ ുണ്ടായ വാഗ്വാദങ്ങൾക്കൊടുവിലായിരുന്നു നവാസിെൻറ തിരോധാനം.
മേലുദ്യോഗസ്ഥെൻറ പീഡനത്തെക്കുറിച്ച് നവാസിെൻറ ഭാര്യ ആരിഫ പരാതി നൽകിയിരുന്നു. ഏതാനും ആഴ്ചമുമ്പ് എ.സി.പി പി.എസ്. സുരേഷിനെയും നവാസിനെയും മട്ടാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, എ.സി.പിയുമായുള്ള തർക്കവും നവാസിെൻറ തിരോധാനവും സംബന്ധിച്ച് ഡെപ്യൂട്ടി കമീഷണർ ജി. പൂങ്കുഴലിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ സ്ഥലംമാറ്റമുണ്ടാകൂ. അന്വേഷണ റിപ്പോർട്ട് നൽകി നിയമപരമായ നടപടിയെടുത്ത ശേഷമായിരിക്കും നവാസിെൻറ സ്ഥലംമാറ്റമെന്നും ഇതിന് പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവുണ്ടാകണമെന്നും കമീഷണർ വിജയ് സാഖറെ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും എ.സി.പി സുരേഷിൽനിന്ന് മൊഴിയെടുക്കുമെന്നും ഡി.സി.പി ജി. പൂങ്കുഴലി പറഞ്ഞു. തിരിച്ചെത്തിയശേഷം നടത്തിയ മൊഴിയെടുപ്പിൽ മേലുദ്യോഗസ്ഥെൻറ അധിക്ഷേപത്തെതുടർന്നുണ്ടായ മാനസികസമ്മർദം സഹിക്കാനാവാതെയാണ് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് നവാസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.