തൃശൂര്‍: സ്വരാജ് റൗണ്ടിനെ ചുവന്നുതുടുപ്പിച്ച് നഗരത്തിൽ പതിനായിരത്തോളം ക്രിസ്മസ് പാപ്പാമാരുടെ ‘സാന്താപ്പൂരം’. ചുവന്ന തൊപ്പിയും ഉടുപ്പും ധരിച്ച് ‘ജിംഗിള്‍ ബെല്‍’ താളത്തിനൊത്തു ചുവടുെവച്ച് പാപ്പാമാര്‍ നഗരവീഥിയിൽ നിറഞ്ഞൊഴുകി. ക്രിസ്മസിനോടനുബന്ധിച്ച് തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നതാലെ കരോള്‍ ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
ചുവപ്പും വെളുപ്പും വേഷമണിഞ്ഞ രണ്ടായിരത്തോളം കുട്ടികൾ ഘോഷയാത്രയുടെ മുന്‍നിരയിൽ പാട്ടിനൊത്ത് ചുവടുവെച്ചു. റോളർ സ്കേറ്റിങ്ങിലൂടെ അവർ ഒഴുകിപ്പടർന്നത് കൗതുകക്കാഴ്ചയായി. 2500ഓളം ഫാന്‍സി ഡ്രസ് വേഷധാരികളും നിരന്നു.
ഇവര്‍ക്കു പിറകിൽ കൂർത്ത തൊപ്പിയും വെളുത്ത താടിയുമായി സാന്താക്ലോസുമാര്‍ എത്തി. പൊയ്ക്കാലിലും വീൽചെയറിലുമെല്ലാം അവർ റോഡുനിറഞ്ഞു. പാപ്പാവേഷമിട്ട് ബൈക്കുകളിലെത്തിയ യുവാക്കളും ഫ്ലാഷ്മോബും ഘോഷയാത്രക്ക് ഹരം പകർന്നു.
2013 മുതൽ നടത്തുന്ന ബോൺ നതാലെ 2014ലാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ലോകശ്രദ്ധയാകർഷിച്ചത്. ‘മെറി ക്രിസ്മസ്’ എന്നതിെൻറ ഇറ്റാലിയൻ പദമാണ് ‘ബോൺ നതാലെ’. ലോകത്ത് തന്നെ ഇത്ര ക്രിസ്മസ് പാപ്പാമാർ പങ്കെടുക്കുന്ന മറ്റൊരു ആഘോഷമില്ല എന്നതാണ് ഇതിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.