തമിഴ്നാട്ടിൽ വേളാങ്കണ്ണി തീർഥാടകർക്കുനേരെ ആക്രമണം: ആറ് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ: തിരുപ്പട്ടൂരിന് സമീപം വേളാങ്കണ്ണി തീർഥാടകരുടെ പദയാത്രക്കുനേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ആറ് ഹി ന്ദുമുന്നണി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് പ്രതികൾ.

വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് കർണാടക കോലാറിൽനിന്ന് ദേവസഹായം ജോസഫിെൻറ നേതൃത്വത്തിൽ നാൽപതോളം തീർഥാടകർ ആരോഗ്യമാത പ്രതിമയും വഹിച്ചുള്ള പദയാത്രയാണ് നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന് സമീപം ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞത്.

ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി ആരോഗ്യ മേരിയുടെ പ്രതിമയുമായി പദയാത്ര അനുവദിക്കില്ലെന്നും മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. പ്രതിമയിൽ ചെരുപ്പ് മാലയണിയിക്കുകയും ചെയ്തു. പ്രതികളെ തിങ്കളാഴ്ച വൈകീട്ട് ആമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

Tags:    
News Summary - Christian pilgrims attacked in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.