ബി.ജെ.പി ഗൃഹസമ്പർക്ക പരിപാടി സി.പി.ഐ പ്രസിഡൻറ് ഉദ്ഘാടനം ചെയ്തെന്ന്; സംഘർഷത്തിൽ 10 പേർക്ക് പരിക്ക്

കടയ്ക്കൽ: സി.പി.ഐയുടെ ചിതറ പഞ്ചായത്ത് പ്രസിഡൻറ് പൗരത്വ നിയമ ഭേദഗതിക്ക് അനുകൂല നിലപാടെടുത്തെന്നാരോപിച്ചും പ് രസിഡൻറിെൻറ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് ചിതറ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ആറ് കോൺഗ്രസ് പ ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ ്കളാഴ്ച രാവിലെ 10 നായിരുന്നു സംഭവം. നിയമത്തിന് ജനപിന്തുണ തേടിയുള്ള ബി.ജെ.പിയുടെ ചിതറയിലെ ഗൃഹസമ്പർക്ക പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ഉമൈബ സലാം ഉദ്ഘാടനം ചെയ്തെന്നായിരുന്നു കോൺഗ്രസ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ ലഘുലേഖ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻറിന് നൽകുന്ന ചിത്രം, പരിപാടിയുടെ ഉദ്ഘാടനമായി ചിത്രീകരിച്ച് ബി.ജെ.പി പ്രവർത്തകർ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രസിഡൻറിെൻറ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് മടത്തറ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കൊല്ലായിൽ സുരേഷിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചത്. ഓഫിസ് ഗേറ്റ് തള്ളിത്തുറന്ന് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തുംതള്ളുമായി. തുടർന്നാണ് പൊലീസും പ്രവർത്തകരുമായി സംഘർഷമുണ്ടായത്. പിന്നീട് കോൺഗ്രസ് പ്രവർത്തകർ ഒരു മണിക്കൂറോളം പാരിപ്പള്ളി - മടത്തറ റോഡ് ഉപരോധിച്ചു. കിഴക്കുംഭാഗത്തുനിന്ന് ചിതറയിലേക്ക് പ്രകടനവും നടത്തി.

സംഘർഷത്തിൽ, കോൺഗ്രസ് നേതാക്കളായ ചിതറ മുരളി, റിയാസ്, അഫ്സൽ കുറക്കോട്, അൻസർ തലവരമ്പ്, ജയറാം ഐരക്കുഴി, പള്ളിക്കുന്നുംപുറം ഷാജി, കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സജീർ, പൊലീസുകാരായ ബൈജു, രജീഷ്, അൻസർ എന്നിവർക്കാണ് പരിക്കേറ്റത്. പഞ്ചായത്തിലെ ബി.ജെ.പി-എൽ.ഡി.എഫ് ബന്ധം തുറന്നുകാട്ടി വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പത്തോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടയ്ക്കൽ പൊലീസ് കേസെടുത്തു.


Tags:    
News Summary - chithara panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.