കോതമംഗലം: ഇന്ത്യ-ചൈന ബന്ധത്തിൽ ഉരസൽ നിലനിൽക്കെ ചൈനയിൽനിന്ന് അപൂർവ അതിഥി തട്ടേക്കാട് എത്തി. അയിരക്കണക്കിന് മൈലുകൾ താണ്ടി തട്ടേക്കാട് പക്ഷി സങ്കേതമേഖലയിൽ എത്തിയ ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപെട്ട ചൈനീസ് കൊക്കാണ് ഈ അതിഥി.
പക്ഷിസങ്കേത പ്രദേശത്ത് കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ചൈനീസ് പോണ്ട് െഹറണിനെ കാണുന്നതെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. തെക്കേ ഇന്ത്യയിൽതന്നെ ഈ ഇനത്തിൽപെട്ട കൊക്കുകളെ കണ്ടെത്തുന്നത് അത്യ അപൂർവമാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡും വന്യജീവി ഫോട്ടോഗ്രാഫറുമായ രാജീവാണ് പക്ഷിയെ യാദൃച്ഛികമായി കണ്ടത്.
തുടർന്ന് നടത്തിയ അന്വേഷണവും പഠനവുമാണ് പക്ഷി ചൈനീസ് പോണ്ട് ഹെറണാണെന്ന് സ്ഥിരീകരിച്ചത്. ഈ ഇനത്തിൽ ഒരുപക്ഷിയെ മാത്രമാണ് തട്ടേക്കാട് ഇതുവരെ കണ്ടിട്ടുള്ളൂ. അതിനാൽ പ്രജനനസമയത്ത് സാധാരണയായി അവ സഞ്ചരിക്കുന്ന സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ദിശമാറി ഇവിടെ എത്തിയതാകാമെന്നാണ് വിദഗ്ധാഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.